Christmas Bell Widget

Sunday, December 11, 2011

ഒൻപതു മണിയുടെ സിനിമയും പിന്നെ ബോസും..........




വർഷങ്ങൾക്കു മുന്നെ നടന്ന ഒരു സംഭവമാണ്. അന്നും ഇന്നും എന്റെ ഉപ്പാക്ക് പലചരക്കു കടയുണ്ട്. കടയിൽ ഇരിക്കുന്നതു പണ്ടെ എനിക്കു കലിയാണ്, ഇരിക്കാതിരുന്നാൽ എന്റെ ഉപ്പാക്ക് അതിലേറെ കലിയിളകും, ആ കലിയുടെ കഥകൾ ഒരു പാ‍ടുണ്ട്. പക്ഷെ എനിക്കിന്നു പറയാനുള്ളത് വേറൊന്നാണ്. രാത്രി ഒൻപത് മണിയായാൽ എന്റെ കട അടക്കാൻ ഒരാൾ വരും, എന്നും വരില്ല ഏതെങ്കിലും തിയ്യേറ്ററിൽ പടം മാറിയാൽ അന്നു അവൻ വരുമെന്നുറപ്പാണ്. അന്നു ഞങ്ങൾ ഒൻപതിനു പത്തു മിനിറ്റ് നേരത്തെ കട അടക്കും , പിന്നെ എന്റെ ബി എസ് എ എസ് എൽ ആർ സൈക്കിളില്ലാകും സിനിമാ കൊട്ടായിലേക്കുള്ള യാത്ര( ഇന്നത്തെ പൾസറാണു അന്നത്തെ ബി എസ് എ) , അവന്റെ പേരു പറയാൻ വിട്ടുപോയി പുള്ളിക്കാരന്റെ പേരാണ് അഭിലാഷ്. പുള്ളി വരുമ്പോൾ തന്നെ അത്യവശ്യം ഒന്നു മിനുങ്ങിയിട്ടെവരൂ. അന്നു അവൻ വന്നതു ഒൻപതു കഴിഞ്ഞിട്ടാണു പഴഞ്ഞി എബിയിൽ ഒരു ഇംഗ്ലീഷ് പടം വന്നിട്ടുണ്ടത്രേ, പിന്നെ എല്ലാം പെട്ടെന്നായിരുന്നു, പുറത്തിരിക്കുന്ന സാധനങ്ങൾ മിനിട്ടുകൾക്കകം ഞങ്ങൾ അകത്തു വെച്ചു കട അടച്ചു.

ഒൻപതു കഴിഞ്ഞതിനാൽ അവനു വെപ്രാളമായിരുന്നു, ആ വെപ്രാളത്തിനിടയിൽ ഞങ്ങൾ ടോർച്ച് എടുക്കാൻ വിട്ടുപോയി,

"അതൊന്നും വേണ്ട നീ വേഗം വാ ബ്രൂസ്ലിയുടെ പടമാണ് ആദ്യം തൊട്ടു കാണാൻ പറ്റിയില്ലെങ്കിൽ ഒരു രസവും ഉണ്ടാകില്ല" ,

ബോസ് പറഞ്ഞാൽ പിന്നെ എനിക്കു വേറൊരു തീരുമാനമില്ല, "യെസ് ബോസ്, സ്റ്റാർട്ട്", മൂപ്പർക്കു സന്തോഷമായി, ബി എസ് എ പറക്കുകയാണ് ,

എമിരേറ്റ്സിൽ യാത്ര ചെയ്യുന്നവനെ പോലെ ഞാൻ പിറകിൽ ഇരിക്കുന്നു, എന്റെ നാടുകഴിഞ്ഞാൽ പിന്നെ പെരുന്തുരുത്തിയാണ്, അവിടെ ഒരു ഇറക്കവും തിരിവും ഉണ്ട്, പെരുന്തുരുത്തി പള്ളിതിരിവെന്നാണ് അതിനു പറയുക, അന്നു എന്തോ പതിവിലും ഇരുട്ടുണ്ടായിരുന്നു, ഇറക്കം കഴിഞ്ഞൂ പള്ളിത്തിരിവെത്തിയതും, എമിരേറ്റ്സ് എയർ ഗട്ടറിൽ പെട്ടതുപോലെ ബി എസ് എ ഒന്നു പൊങ്ങി, സാധാരണ പൊങ്ങലാണെങ്കിൽ സഹികാമായിരുന്നു, പാരച്ചൂട്ടില്ലാതെ ഞാൻ വന്നു വീണത് നടു റോട്ടിലായിരുന്നു, ഞാൻ മരിക്കുവാൻ പോകുവാണെന്നു എനിക്കു തോന്നി, ആ ഇരുട്ടിലും ഞാൻ കണ്ടു എന്റെ ബോസതാ എന്റെ തൊട്ടു മുന്നിൽ വെട്ടിയിട്ടു കിടക്കുന്നു, ഒരനക്കവുമില്ല, ഞാൻ എങ്ങിവലിഞ്ഞു അവനെ കുലുക്കി വിളിച്ചു, പതിഞ്ഞ സ്വരത്തിൽ ബോസ് മൊഴിഞ്ഞു ,

"ശ് ശ് ശ് മിണ്ടല്ലെ",

എനിക്കൊന്നും മനസ്സിലായില്ല, പെട്ടെന്നു റോടരുകിലെ കാനയിൽ നിന്നും ഒരാളുടെ ദീന രോദനം, മെല്ലെ മെല്ലെ ആ സ്വരത്തിനു ശക്തികൂടി,

"ആരെടാ എന്നെ സൈക്കിളിടിച്ചു കൊല്ലാൻ നോക്കുന്ന"തെന്നു പറഞ്ഞു വീഴ്ചയിൽ തന്നെ മോന്ത ഞെളുങ്ങിയ എന്റെ ബി എസ് എ എടുത്തു പള്ളിമുറ്റത്തേക്കു വലിച്ചെറിഞ്ഞു,




ഞാൻ ബോസിന്റെ മുഖത്തേക്കു നോക്കി, ചുറ്റുപാടും ആരും ഇല്ല എന്നു മനസ്സിലാക്കിയ ധ്യൈര്യത്താലും ഇടിച്ചിട്ട വ്യക്തിയെ ഞങ്ങൾ ഇതുവരെ ആ ഭാഗത്തു കണ്ടിട്ടില്ലാത്തതിനാലും, പിന്നെ ആൾ നല്ല പിമ്പിരി ആയതിനാലും ആണെന്നു തോന്നുന്നു ബോസ് അയാൾക്കിട്ടു ഒന്നു പൊട്ടിച്ചു, പിന്നെ ബാക്കി ഒതളൂരിൽ വരുമ്പോൾ തരാമെന്ന വാഗ്ദാനവും കൊടുത്തു ഞങ്ങൾ പള്ളിപ്പറമ്പിലേക്കോടി, ഞങ്ങളുടെ പ്രിയപ്പെട്ട ബി എസ് എ യുടെ രൂപം കണ്ടു ഞങ്ങളുടെ ബോസിന്റെയും എന്റെയും കണ്ണു നിറഞ്ഞു, എന്തൊക്കെ വന്നാലും സിനിമ കാണണ മെന്നെ ശപദം ഉള്ളതിന്നാൽ ഒരു വിധേന സൈക്കിൽ നന്നാക്കി ഞങ്ങൾ വീണ്ടും കൊട്ടായിലേക്കു തിരിച്ചു, സംഭവിച്ചെതെല്ലാം മറന്നു ബ്രൂസ്ലിയുടെ ഇടികളിൾ ഞങ്ങൾ മനം മറന്ന് ഓളിയിട്ടു, പടം കണ്ടിറങ്ങുമ്പോൾ ബോസിനു നിരാശയായിരുന്നു, വേണ്ടപ്പെട്ട സീനുകൾ കാണാൻ കഴിഞ്ഞില്ലല്ലോ, എല്ലാം ആ കുടിയൻ നശിപ്പിച്ചില്ലെ, തിരിച്ചു വരുമ്പോൾ വളരെ ശ്രദ്ധയുള്ള പൈലറ്റാണു ബോസ്, പതിയെ പതിയെ ഞങ്ങൾ വീണ്ടും പഴയ സംഭവ സ്ഥലത്തു എത്തിയതും കനത്ത മഴ എതിരേറ്റതും ഒപ്പമായിരുന്നു,

പള്ളിതിരിവിനു സമീപമുള്ള പെട്ടികടക്കരുകിൽ നിർത്തി ഞങ്ങൾ മഴതോരാൻ കാത്തു നിന്നു, എന്റെ മനസ്സിൽ ശങ്ക ഉണ്ടായിരുന്നു, "ആ കുടിയൻ വീണ്ടും കാത്തിരിക്കുമോ" എന്നു, പെട്ടെന്നു ഒരാൾ മഴയത്തു കടക്കരുകിലേക്കു കയറിയതും ബോസ് ഡിഫൻസ് അറ്റാക്ക് മോഡിലേക്ക് നിന്നതും ഒരു മിച്ചായിരുന്നു, ഞങ്ങൾ രണ്ടു പേരും അറിയുന്ന ഒരാളായിരുന്നു അത്,സ്ഥലത്തെ ഒരു പ്രധാനി കൂടി ആയതിനാൽ ഞങ്ങൾ അയാളോടു സംഭവം പറഞ്ഞു,

"അതൊന്നും പേടിക്കേണ്ട ഞാനെല്ലെ ഇവിടെ ഉള്ളത്, ആരായാലും പറഞ്ഞു ശരിയാക്കാം"
എന്നു സ്ഥലം പ്രധാനി ഉറപ്പു തന്നിട്ടാണു ഞങ്ങൾ മഴ തോർന്നിട്ടും അവിടെ നിന്നു വന്നത്, മനസ്സമാധാനമായി ഞാൻ നല്ല ഉറക്കംത്തിലേക്കു കൂപ്പുകുത്തി, എന്നും ഒൻപതു മണിക്കു ബാപ്പ ചീത്ത പറഞ്ഞാൽ മാത്രമേ ഞ്ഞാൻ എണീകാറുള്ളൂ, അന്നു അമ്പലത്തിൽ പാട്ടു അവസാനിച്ചിട്ടില്ല അപ്പോഴേക്കും ജനലിലൂടെ ഒരു ശബ്ദം
"ഷാഫീ എണീക്കെടാ, ഞാനാണു ബോസാണു",



ഞാൻ പ്രാകി എണീക്കുമ്പോൾ പുറത്തു ബോസ്, മുഖം ആകെ വിളറിയിരിക്കുന്നു, കൂടെ മഴയത്തു കണ്ട സ്ഥലം പ്രധാനിയും ഉണ്ടു, അയാളുടെ മുഖവും പന്തിയല്ല,

"എന്താ ബോസ്, എന്താ പ്രശനം , എല്ലാം നമ്മൾ ഇദ്ധേഹത്തോടു ഇന്നലെ പറഞ്ഞതല്ലെ", ഞാൻ ചോദിച്ചു,

ബോസ് അതൊന്നും കേൾക്കാത്ത പാതി എന്നോടു പറഞ്ഞു, "നീ കുറച്ചു കാശ് എടുക്ക്" പ്രശ്നം അങ്ങനെ യൊന്നും തീരില്ലടാ, ഇന്നെലെ നമ്മൾ ഇടിച്ചു തകർത്തു കളഞ്ഞത് , ഇയാളുടെ അളിയനെയാടാ.....

ആ മഴയത്തു ആ കടക്കരുകിൽ കയറാൻ തോന്നിയ നശിച്ച സമയത്തെ ശപിച്ച് ഞാൻ പണപ്പെട്ടി ലക്ഷ്യമാക്കി നടന്നു.....................

4 comments:

  1. രസത്തില്‍ വായിച്ചു പോയി.. പക്ഷെ

    ``ഇയാളുടെ അളിയനെ ആടാ.....``

    ഇതൊന്നു മാറ്റി ``ഇയാളുടെ അളിയനെയായിരുന്നു.``..എന്നോ മറ്റോ ആക്കുക. അല്ലെങ്കില്‍ ആടിനെ ആണ് ഇടിച്ചതെന്നോര്‍ക്കും...

    ആശംസകള്‍.... നന്ദി എന്റെ ബ്ലോഗില്‍ വന്നതിനും.

    ReplyDelete
  2. സൈക്കിളിടിപ്പിച്ചതും പോരാഞ്ഞ് ഒന്ന് പൊട്ടിച്ചതുമല്ലേ. ചോദിച്ച പൈസ കൊടുക്കുക തന്നെ.

    നന്നായി ട്ടോ എഴുത്ത്

    ReplyDelete
  3. രസായി....ട്ടോ ...ഇങ്ങനെ മറക്കാനാവാത്ത അനുഭവങ്ങളെ......ഇനിയും എഴുതുക....ശാഫിക്കാ..ആശംസകള്‍ .....

    ReplyDelete
  4. കയ്യിരിലിരിപ്പ്. ധനനഷ്ടം .
    മാനഹാനി വന്നിലല്ലോ .
    രസകരമായി അനുഭവം

    ReplyDelete