Christmas Bell Widget

Wednesday, October 5, 2011

കവിത ജനിക്കുന്നത് /ചിലപ്പോൾ ജനിക്കാത്തതും

കരിവാന്റെ ആലയിലാണ്
ഇരുമ്പ് ആയുധമാകുന്നത്
സ്വാനുഭവങ്ങളുടെ തീച്ചൂളയിലാണ്
ഒരു കവിത ജനിക്കുന്നതും.
കവിയും കരിവാനും
അഗ്നിയുടെ സന്തതികളാണ്....


ജനിക്കുമ്പോൾ അവന്റെ ചെവിയിൽ
ബാങ്കുവിളിക്കാൻ ആരുമുണ്ടായിരുന്നില്ല.
അതിന്റെ പേരു അനാഥനെന്നായിരുന്നു.

ആരോയെടുത്തു വളർത്തി
ഓർമയുറച്ചപ്പോൾ സ്വത്വം തേടിയിറങ്ങി,
സഞ്ചാരിയായി,
യാചകനായി
കുശിനിക്കാരനായി
ഇനിയും പേരിടാത്ത ജോലികൾ...


നഗരങ്ങളും ഗ്രാമങ്ങളും കണ്ടു.
ഊഷരഭൂമിയിൽ ജലപാനമില്ലാത്ത രാവുകൾ..
രാത്രിയിൽ മ്യഗങ്ങളെപ്പോലെ ഭോഗിച്ചു.
പ്രണയം അയാൾകന്യമായിരുന്നു.
കവിത അയാൾകന്യമായിരുന്നു.
ഒടുവിൽ ഒരു കടത്തിണ്ണയിൽ
അനാഥശവമായ് ചീഞ്ഞു നാറി

വട്ടമിട്ടു നടന്ന രണ്ടീ‍ച്ചകൾ
വട്ടം പറഞ്ഞു

കവിതയില്ലാത്ത ശവം...

No comments:

Post a Comment