ഓഫ് ഡ്രൈവ് ചെയ്ത്
മരുഭൂമിയിലൂടെ
ചെങ്കുത്തായും ചെരിഞ്ഞും
ഇതാ ഇപ്പോൽ മറിയുമെന്ന് തോന്നിക്കുമാറ്
ഒരു കറുത്ത ഹമ്മർ കയറിപ്പോകുന്നു.
സാന്റിയാഗൊ എന്ന ആട്ടിടയൻ
മണൽ കാറ്റിനിടയിലൂടെ
ഈ കാഴ്ച കാണുന്നു....
പെണ്ണിന്റെ ചുണ്ട്
പനിനീർപ്പൂ പോലെ
ചുകന്നതോ മൃദുലമോ അല്ല
അത് ഹമ്മറിന്റെ ടയറുകൾ പോലെ
കറുത്തതും കരുത്തുറ്റതുമാണെന്ന്
സാന്റിയാഗോ പിറുപിറുക്കുന്നു
ഈജിപ്തിലേക്കുള്ള
വഴി
വഴിയെന്ന്
ഹമ്മർ പോയവഴിയെ വെച്ചുപിടിക്കുന്നു....
ഷാവെഴ്സിന്റെ അഭാവത്തിൽ
അമേരിക്കൻ പട്ടാളം
വെന്വെസുലയിലേക്ക്
ഹമ്മറിടിച്ചു കയറ്റുമോയെന്ന്
സിരയിൽ വിപ്ലവം
ശങ്കിച്ച നിമിഷം
ഞാൻ ഹമ്മറിൽ നിന്നും
ഓഫ് റോടിൽ നിന്നും
തെറിച്ചു പോകുന്നു..
പിറ്റേന്ന് രാവിലെ
ഹമ്മറുകളോടിച്ചുപ്പോയ
ഒരു ഒഴിവു ദിനത്തെ
കുറിച്ചോർത്ത്
ഞാനും നീയും പൊട്ടിച്ചിരിക്കുന്നു.
II
ഇണക്കമെന്ന ആഢംബര നൗകയിൽ
ആർമ്മാദിച്ച് ഉല്ലസിക്കവെ
ആകാശം കറുക്കുന്നു
ഇണക്കമെന്ന
ഒരിക്കലും മുങ്ങില്ലെന്ന്
അഹങ്കരിച്ച കപ്പൽ
പിണക്കമെന്ന കടലിൽ
നിശബ്ദം താഴ്‌ന്നുപോകുന്നു
നാം വേർപ്പെട്ട്
ഞാനെന്ന കരയിലേക്ക്
നീന്തവേ
കൈ കുഴഞ്ഞ്
കാൽ തളർന്ന്
നീന്തിതോൽക്കുന്നു
മരണത്തിനു മുൻപ്
തകർന്നുപ്പോയ
മോഹങ്ങളുടെ മരപ്പലകയിലൊന്ന്
നമ്മുക്ക് കിട്ടുന്നു
നാം എത്രയോ ശ്രദ്ധിച്ച്
ഒന്നായ് തുഴയുന്നു
ഒരു ചുംമ്പനം
കരയുടെയും
കടലിന്റെയും
നൗകയുടെയും
ഓർമ്മകൾ മായ്ച്ച് കളയുന്നു....
മരണത്തിനു മുൻപ്
ReplyDeleteതകർന്നുപ്പോയ
മോഹങ്ങളുടെ മരപ്പലകയിലൊന്ന്
നമ്മുക്ക് കിട്ടുന്നു
കൊള്ളാം. നല്ല വരികൾ.
ശുഭാശംസകൾ.....
ആദ്യ ഖണ്ഡം ഏറെ ഇഷ്ടായി....
ReplyDeleteരണ്ടും രണ്ടു കവിതയായി പോസ്റ്റു ചെയ്യുന്നതായിരുന്നു നല്ലത്...ആശംസകള്
ReplyDelete